റിയാദ്: സൗദി അറേബ്യയ്‌ക്ക് നേരെ സ്‌ഫോടക വസ്‌തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം. യമൻ വിമത ഹൂതി സംഘം ചെങ്കടലിലൂടെ നടത്തിയ ആക്രമണത്തെ സൗദി സഖ്യസേന പരാജയപ്പെടുത്തി.
ആക്രമണത്തിന് തയ്യാറാക്കിയ സ്‌ഫോടക വസ്‌തുക്കൾ നിറച്ച രണ്ടു റിമോട്ട് കൺട്രോൾ ബോട്ടുകൾ യെമനിലെ അൽസലീഫിൽ വെച്ചാണ് സഖ്യസേന തകർത്തത്. ബാബൽമന്ദബ് കടലിടുക്കിലും ചെങ്കടലിന് തെക്കു ഭാഗത്തും സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണി സൃഷ്‌ടിക്കുന്നത് ഹൂതി വിമതര്‍ തുടരുകയാണ്. അൽഹുദൈദ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തി സ്‌റ്റോക്ക്‌ഹോം സമാധാന കരാർ ഹൂതികൾ ലംഘിക്കുകയാണെന്ന് അറബ് സഖ്യസേന പറഞ്ഞു.
Also Read: സാമൂഹിക തിൻമകൾക്ക് മതത്തിന്റെ നിറം നൽകുന്നത് മുളയിലേ നുള്ളണം; മുഖ്യമന്ത്രി