ലഹരി പാർട്ടി; എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നു എന്ന് സാക്ഷി

By Syndicated , Malabar News
aryan-khan
Ajwa Travels

ന്യൂഡെൽഹി: നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോക്കെതിരെ ആരോപണവുമായി ലഹരി പാർട്ടിക്കേസിലെ സാക്ഷി. എൻസിബി പണം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ പണ ഇടപാട് നടന്നതായും പ്രഭാകരൻ സെയിൽ എന്ന സാക്ഷി ആരോപിച്ചു.

കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ‘ഡീല്‍’ ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍സിബി സോണൽ ഡയറക്‌ടർ സമീര്‍ വാങ്കഡെക്ക് നല്‍കാൻ ധാരണയായെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു. എന്നാൽ, സാക്ഷിയുടെ ആരോപണങ്ങൾ സമീര്‍ വാങ്കഡെ നിഷേധിച്ചു.

ലഹരി പാർട്ടി കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള മുഴുവൻ പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായി പരിശോധിച്ചു വരികയാണ് എൻസിബി. പ്രതികൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും, അത് ഏതുതരത്തിലാണ് നടന്നിരിക്കുന്നത് എന്നും എൻസിബി പരിശോധിക്കുന്നുണ്ട്. കൂടാതെ ബോളിവുഡ് താരം അനന്യ പാണ്ഡെയെ എൻസിബി നാളെ വീണ്ടും ചോദ്യം ചെയ്യും.

കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്നാണ് അനന്യ പറയുന്നതെന്ന് ആര്യന്റെ മൊബൈലിൽ നിന്ന് വീണ്ടെടുത്ത ചാറ്റുകളിൽ വെളിപ്പെട്ടതായി എൻസിബി വ്യക്‌തമാക്കിയിരുന്നു. എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്നാണ് അനന്യ പറയുന്നത്. നിലവിൽ നടി നിരോധിത ലഹരി പദാർഥങ്ങൾ ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അനന്യ പാണ്ഡെ കേസിലെ നിർണായക കണ്ണിയാണെന്നാണ് എൻസിബി ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാട്ടുന്നത്.

Read also: 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്നത് വ്യാജ പ്രചാരണം; സഞ്‌ജയ്‌ റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE