മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ പിടിയിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ആര്യനെ ഇന്നലെ കോടതി ഒരു ദിവസത്തെ എന്‍സിബി കസ്‌റ്റഡിയില്‍ വിട്ടിരുന്നു. കസ്‌റ്റഡി നീട്ടാന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അപേക്ഷ നല്‍കിയിട്ടില്ല. മുംബൈ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ആര്യനെ ഒരു ദിവസത്തെ എന്‍സിബി കസ്‌റ്റഡിയില്‍ വിട്ടത്.
ആര്യനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി രണ്ടുദിവസത്തെ കസ്‌റ്റഡിയില്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ നല്‍കാന്‍ ആര്യന്റെ അഭിഭാഷകന്‍ ഒരു ദിവസത്തെ സമയം ചോദിച്ചതോടെ ഇനി കസ്‌റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് എന്‍സിബി തീരുമാനം. ആര്യനെ തിരികെ ജുഡിഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടാല്‍ ഉടനെ ജാമ്യാപേക്ഷ നൽകാനാണ് നീക്കം.
15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടർന്നാണ് ഇന്നലെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. മയക്കുമരുന്ന് റാക്കറ്റിലെ ഒരാളുമായി പിടിയിലായവര്‍ക്കുള്ള ബന്ധമാണ് അന്വേഷിക്കുന്നതെന്ന് എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കഡെ പറഞ്ഞു.
മുംബൈ തീരത്ത് രണ്ടാഴ്‌ച മുൻപ് ഉൽഘാടനം കഴിഞ്ഞ കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ നടത്തിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ കപ്പലിൽ നിന്ന് പിടികൂടിയിരുന്നു. എൻസിബി സോണൽ ഡയറക്‌ടർ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ശനിയാഴ്‌ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറിയാണ് ലഹരിമരുന്ന് പിടികൂടിയത്.
മുംബൈ തീരത്ത് നിന്നും കപ്പൽ നടുക്കടലിൽ എത്തിയപ്പോഴാണ് ലഹരിപ്പാർടി ആരംഭിച്ചത്. തുടർന്ന് ഉദ്യോഗസ്‌ഥർ നടപടി സ്വീകരിക്കുകയായിരുന്നു. ഒക്‌ടോബർ 2 മുതല്‍ 4 വരെയാണ് കപ്പലില്‍ പാര്‍ടി നടത്താന്‍ നിശ്‌ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഡെൽഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read also: വിവാദ പ്രസ്‌താവന; അസം കോൺഗ്രസ് എംഎൽഎ അറസ്‌റ്റിൽ