അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റിൽ ഇന്ത്യക്ക് 62 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 244 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയരുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ടിം പെയിനും, മാര്‍നസ് ലെബുഷാനയും മാത്രമാണ് ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചത്.
നാല് വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനും, രണ്ട് വിക്കറ്റ് നേടി ജസ്‌പ്രീത് ബുമ്രയുടേയും പ്രകടനമാണ് ആതിഥേയ ബാറ്റിംഗ് നിരയെ തകര്‍ത്തത്. രണ്ടാം ദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. പൃഥ്വി ഷായുടെ വിക്കറ്റാണ് നഷ്‌ടമായത്.
That will be Stumps on Day 2 of the 1st Test.#TeamIndia 244 & 9/1, lead Australia (191) by 62 runs.
Scorecard – https://t.co/dBLRRBSJrx #AUSvIND pic.twitter.com/ZvyaYnYP3c
— BCCI (@BCCI) December 18, 2020
ഓപ്പണര്‍മാരായ മാത്യു വെയ്‌ഡിനെയും, ജോ ബേണ്‍സിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി ബുമ്രയാണ് ഓസീസിനെ പരിക്കേൽപ്പിച്ചു തുടങ്ങിയത്. സ്‌കോർ മുപ്പത് കടക്കും മുൻപേ ഇരുവരെയും ബുമ്ര മടക്കിയിരുന്നു.
പിന്നാലെ എത്തിയ അശ്വിൻ ഓസീസ് ബാറ്റിംഗ് നിരയെ കറക്കി വീഴ്‌ത്തി. സ്‌മിത്തിന്റെ വിക്കറ്റ് നേടിയാണ് അശ്വിൻ വേട്ട തുടങ്ങിയത്. രണ്ടാം ഇന്നിംഗ്‌സിൽ മികച്ച സ്‌കോർ നേടിയാൽ ഇന്ത്യക്ക് ജയപ്രതീക്ഷ നിലനിർത്താം.
Read Also: ധനുഷിന്റെ രണ്ടാം ഹോളിവുഡ് ചിത്രം; ആവേശമായി ‘ദ ഗ്രേ മാൻ’