ന്യൂഡെല്‍ഹി: കുത്തബ് മിനാറില്‍ ഖനന നടപടികള്‍ ഉടൻ ആരംഭിച്ചേക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ആര്‍എസ്ഐ). ചരിത്ര സ്‌മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു ദേവൻമാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന് ഹിന്ദുത്വ വാദികൾ ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് നടപടി.
വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിലെ സർവേയും മറ്റ് തര്‍ക്കങ്ങള്‍ക്ക് പിന്നാലെ കുത്തബ് മിനാറിനെയും ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍ രംഗത്ത് വന്നിരുന്നു. കുത്തബ് മിനാറിനോട് ചേര്‍ന്ന് സ്‌ഥിതി ചെയ്യുന്ന ഖുവ്വത്തുല്‍ ഇസ്‍ലാം മസ്‍ജിദിന്റെ മൂന്ന് തൂണുകളിലൊന്നില്‍ 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹം കണ്ടെത്തി എന്നായിരുന്നു ആരോപണം.
വിഷയത്തിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. കുത്തബ് നിര്‍മിച്ചത് ഹിന്ദു ചക്രവര്‍ത്തിയായ വിക്രമാദിത്യനാണ് എന്നാണ് ഹിന്ദുത്വ വാദികൾ പറയുന്നത്.
Read also: ഡെൽഹിയിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ