ദിസ്‌പൂർ: അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി സംയുക്‌ത പ്രസ്‌താവന പുറപ്പെടുവിച്ച് അസമും മിസോറാമും. അതിര്‍ത്തിയില്‍ സമാധാനം പുനസ്‌ഥാപിക്കുമെന്ന് സംസ്‌ഥാനങ്ങള്‍ പ്രസ്‌താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരെയും ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാനാണ് ഇരു സംസ്‌ഥാനങ്ങളുടെയും തീരുമാനം.
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരസ്‌പരം രജിസ്‌റ്റര്‍ ചെയ്‌ത കേസുകളും പിന്‍വലിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് പിന്നാലെയായിരുന്നു കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം. സംസ്‌ഥാന അതിര്‍ത്തിയിലെ പല സ്‌ഥലങ്ങളിലും ഇരു സംസ്‌ഥാനങ്ങളും അവകാശവാദം ഉന്നയിക്കുന്നതിനാലാണ് ഇത്തവണയും സംഘർഷമുണ്ടത്.
Read also: നിയമസഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റിൽ വിജയിക്കും; അഖിലേഷ് യാദവ്