കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മന്ത്രി ഇപി ജയരാജന്‍, കെടി ജലീല്‍ അടക്കമുള്ള ആറ് എംഎല്‍എമാര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്‌തമാക്കി.
2015ലാണ് കേസിനാസ്‌പദമായ സംഭവം നിയമസഭയില്‍ അരങ്ങേറിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണ വേളയിലായിരുന്നു നിയമസഭയില്‍ കാര്യങ്ങള്‍ കയ്യാങ്കളിയില്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നടപടി ആരംഭിച്ചതിനിടെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍ എന്നിവര്‍ക്കൊപ്പം വി ശിവന്‍കുട്ടി, കെ അജിത്ത്, സികെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്‌റ്റര്‍ എന്നിവരും നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളാണ്.
Also Read: തൃക്കരിപ്പൂര്‍ സീറ്റ് ജോസഫിന്; കാസർഗോഡ് ഡിസിസിയിൽ കൂട്ടരാജിക്ക് ഒരുങ്ങി നേതാക്കൾ