കാസർഗോഡ്: കാസര്‍ഗോഡ് ഡിസിസിയിൽ പൊട്ടിത്തെറിയും രാജി ഭീക്ഷണികളും മുഴങ്ങുന്നു. തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതും ഉദുമ സീറ്റിൽ ഡിസിസി നിര്‍ദേശിച്ച സ്‌ഥാനാര്‍ഥിക്ക് പകരം മറ്റൊരാളെ കൊണ്ടു വരാനുള്ള നീക്കവും കാസര്‍ഗോട്ടെ കോണ്‍ഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായത്.
ഉദുമ സീറ്റിൽ ഡിസിസി നിർദ്ദേശിച്ച സ്‌ഥാനാര്‍ഥികളെ നിർത്തിയില്ലെങ്കിൽ രാജിവെക്കുമെന്ന് ഡിസിസി സെക്രട്ടറിമാരടക്കം 10 നേതാക്കൾ കെപിസിസിയെ അറിയിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ട് നൽകിയതിലും കടുത്ത പ്രതിഷേധമാണ് നേതാക്കൾക്കിടയിൽ ഉള്ളത്.
ഭാവി പരിപാടികൾ ആലോചിക്കാൻ സ്‌ഥാനാര്‍ഥി ഡിസിസി അധ്യക്ഷൻ ഹക്കീം കുന്നിലിന്റെ നേതൃത്വത്തിൽ നേതാക്കൾ രഹസ്യയോഗം ചേര്‍ന്നു. കാസർഗോഡ് കാർഷിക സഹകരണ ബാങ്ക് കെട്ടിടത്തിലാണ് യോഗം നടന്നത്.
ജില്ലയിലെ നേതാക്കളുമായി ഒരു ആലോചനയും ഇല്ലാതെയാണ് സ്‌ഥാനാര്‍ഥി നിർണയം നടക്കുന്നതെന്ന് കെപിസിസി നേതാവ് കെപി കുഞ്ഞിക്കണ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി രാജി സന്നദ്ധത അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു.
Also Read: നേമത്ത് വീണ്ടും ട്വിസ്‌റ്റ്; ശശി തരൂർ മൽസരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി