തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. കേസിൽ പ്രതികളായ എൽഡിഎഫ് നേതാക്കള്‍ നൽകിയിട്ടുള്ള വിടുതൽ ഹരജികളും രമേശ് ചെന്നിത്തലയുടെ തടസ ഹരജിയുമാണ് കോടതി പരിഗണിക്കുന്നത്. കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിച്ചിരുന്നു.
കേസ് സിജെഎം കോടതിയിൽ എത്തിയതോടെ പ്രതികളായ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികള്‍ വിടുതൽ ഹരജി നൽകിയിരുന്നു. ഇതിന് പിന്നാലെ കേസ് തള്ളരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു. രമേശ് ചെന്നിത്തലക്ക് കേസിൽ കക്ഷി ചേരാൻ അധികാരമില്ലെന്ന് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ സർക്കാർ അഭിഭാഷകൻ വാദിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദമായി ഇന്ന് വാദം കേള്‍ക്കും.
Read Also: ഡിസിസി പുനഃസംഘടന; നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്