പാലക്കാട്: നെൻമാറയില്‍ സിഎന്‍ വിജയകൃഷ്‌ണനെ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്‌റ്റ് മാർക്‌സിസ്‌റ്റ് പാർട്ടിക്ക് (സിഎംപി) അനുവദിച്ച സീറ്റാണിത്. പാര്‍ട്ടി നേതാവ് സിപി ജോണാണ് പ്രഖ്യാപനം നടത്തിയത്. ഒരു സീറ്റ് കൂടി പാര്‍ട്ടി അധികം ചോദിച്ചിട്ടുണ്ടെന്ന് സിപി ജോണ്‍ അറിയിച്ചു.
എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ ചെയര്‍മാനാണ് സിഎന്‍ വിജയകൃഷ്‌ണന്‍. ചുരുങ്ങിയ കാലം കൊണ്ട് സഹകാരി എന്ന നിലയില്‍ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയനായ സിഎന്‍ വിജയകൃഷ്‌ണന്‍ മൽസരിക്കുന്നതില്‍ യുഡിഎഫും താൽപര്യം അറിയിച്ചിരുന്നു.
നെൻമാറ മണ്ഡലം ഉള്‍പ്പെടുന്ന മുതലമടയിലാണ് വിജയകൃഷ്‌ണന്‍ നേതൃത്വം നല്‍കുന്ന ലാഡര്‍ എന്ന സ്‌ഥാപനത്തിന്റെ പദ്ധതിയായ ഓള്‍ഡ് ഏജ് ഹോമിന് തുടക്കം കുറിക്കുന്നത്. 2011ല്‍ എംവി രാഘവന്‍ പരാജയപ്പെട്ട മണ്ഡലമാണ് നെൻമാറ. എംവിആര്‍ മൽസരിച്ചു എന്ന വൈകാരികതയിലാണ് അവിടെ മൽസരിക്കാന്‍ സിഎംപി താൽപര്യപ്പെട്ടത്.
Also Read: സ്‌കൂളിൽ അടിസ്‌ഥാന സൗകര്യമില്ല; ബാലാവകാശ കമ്മീഷൻ തെളിവെടുത്തു