തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ മുസ്‌ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്താൻ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്തെത്തി. ഇന്ന് മലപ്പുറത്ത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തുന്ന നേതൃത്വം അടുത്ത ദിവസം മുതല്‍ മറ്റു ഘടകക്ഷികളെ സന്ദർശിക്കും.
ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം നേരത്തെ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റുകളിൽ മൽസരിച്ച ലീഗ് ഇത്തവണ ഇതിലും പത്ത് സീറ്റുകള്‍ അധികമാണ് ആവശ്യപ്പെടുന്നത്. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും എൽജെഡിയും മൽസരിച്ച 15 സീറ്റുകളാണ് ഘടകക്ഷികൾ ലക്‌ഷ്യം വെക്കുന്നത്.
കേരള കോണ്‍ഗ്രസ് എം മൽസരിച്ച സീറ്റുകള്‍ വേണമെന്ന തീരുമാനത്തിലാണ് കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം. അഞ്ച് സീറ്റില്‍ മൽസരിച്ച ആർഎസ്‌പി ഇത്തവണ കൊല്ലത്തും ആലപ്പുഴയിലും ഓരോ സീറ്റ് കൂടി ആവശ്യപ്പെടും. അതേസമയം സീറ്റ് വിഭജന ചർച്ചകൾക്കായി ഇന്ന് ഇടതുമുന്നണിയും യോഗം ചേരുന്നുണ്ട്.
Read also: എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും