തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിനെ വാഹനമിടിപ്പിച്ച ശേഷം മർദിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ ബൈക്ക് ഇടിച്ചു വീഴ്‌ത്തി മർദിച്ച ലാലു, അനീഷ് എന്നിവർക്ക് എതിരെയാണ് കേസെടുത്തത്.
വാഹനമിടിപ്പിച്ചതിനെ തുടർന്ന് വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്‌ണന്റെ കാലൊടിഞ്ഞിരുന്നു. അപകടത്തിന് ശേഷം ഉണ്ണികൃഷ്‌ണനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം ലാലു, അനീഷ് എന്നിവർ പ്രദേശവാസികൾ തന്നെയാണെന്ന് പോലീസ് അറിയിച്ചു.
നെയ്യാര്‍ ഡാമില്‍ സന്ദര്‍ശനത്തിനെത്തിയ യുവാക്കളുടെ സംഘത്തില്‍പ്പെട്ട ഉണ്ണികൃഷ്‌ണന്റെ ബൈക്കില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് വേഗത്തില്‍ ഇടിച്ചു കയറ്റുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ ഉണ്ണികൃഷ്‌ണന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി. നിലത്തു വീണ യുവാവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്‌തമാണ്.
അതേസമയം ഈ പ്രദേശത്ത് വൈകുന്നേരങ്ങളില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി യുവാക്കള്‍ റേസിംഗ് നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Most Read: സംസ്‌ഥാനത്ത് 5.17 കോടിയുടെ 12 ആയുഷ് പദ്ധതികൾ; ഉൽഘാടനം നാളെ