കരിച്ചേരി: കോവിഡ് രോഗികൾക്ക് മരുന്നെത്തിച്ച് മടങ്ങുകയായിരുന്ന പഞ്ചായത്ത് വോളന്റിയറെ മർദ്ദിച്ചതായി പരാതി. പള്ളിക്കര പഞ്ചായത്തിലെ എട്ടാം വാർഡ് വോളന്റിയർ തൂവൾ കൊളത്തുങ്കാലിലെ എം കൃപേഷിന് (27) നേരെയാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ കൃപേഷിനെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച സന്ധ്യക്ക് കരിച്ചേരി ഗവ. യുപി സ്‌കൂളിനടുത്തുവെച്ചാണ് സംഭവം. ഒന്നര വർഷമായി കോവിഡ് വോളന്റിയറായി പ്രവർത്തിക്കുകയാണ് കൃപേഷ്. പ്രദേശത്തെ അനധികൃത മദ്യ വിൽപനക്കെതിരെ പ്രതികരിച്ചതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് കൃപേഷിന്റെ പരാതി.
Also Read: 18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍; മാര്‍ഗരേഖ പുറത്തിറക്കി