വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം വാരാണസിയില്‍ നടക്കവെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം. വാരാണസിയിലെ മൈദഗിനിലാണ് സംഭവം നടന്നത്.
അജ്ഞാത സംഘം പ്രതിമക്ക് മേൽ കരിയോയിൽ ഒഴിച്ചു കടന്നു കളയുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ ഭരണകൂടം പ്രതിമ വൃത്തിയാക്കി. കോൺഗ്രസ് പ്രവർത്തകർ പ്രതിമയിൽ പാലാഭിഷേകവും നടത്തി.
കോണ്‍ഗ്രസ് നേതൃത്വം സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ 48 മണിക്കൂറിനുള്ളില്‍ കൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് പ്രവർത്തകർ വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് അവർ പോലീസിനെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്.
നേരത്തെ പഞ്ചാബിലെ ലുധിയാനയിലും രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. 2018ലാണ് അത് നടന്നത്. 1984ലെ സിഖ് കലാപങ്ങളുടെ പേരിലാണ് ആക്രമണകാരികള്‍ പ്രതിമയിൽ പെയിന്റ് ഒഴിച്ചത്.
Read Also: പാക് പ്രകോപനം തുടരുന്നു; നിയന്ത്രണരേഖക്ക് സമീപം യുദ്ധവിമാനം പറത്തിയതായി റിപ്പോര്‍ട്ട്