അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് നേരെ ആക്രമണം

By Staff Reporter, Malabar News
malabarnews-police
Representational Image
Ajwa Travels

പെരിന്തല്‍മണ്ണ: അട്ടപ്പാടിയില്‍ ആദിവാസി യുവതി ആക്രമിക്കപ്പെട്ടു. ഷോളയൂര്‍ ബോഡിച്ചാള ഊരിലെ രേഷ്‌മയാണ് ആക്രമണത്തിന് ഇരയായത്. രേഷ്‌മയെ കുത്തി പരിക്കേല്‍പ്പിച്ച ആക്രമി കടന്നു കളഞ്ഞു. യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ തോട്ടം തൊഴിലാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ 12 വയസുള്ള കുട്ടിയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസും പറയുന്നു. ബ്രിഡ്‌ജ്‌ സ്‌കൂള്‍ അദ്ധ്യാപികയായ രേഷ്‌മ ഇന്ന് ഉച്ചക്ക് ഓണ്‍ലൈന്‍ ക്‌ളാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. പിന്നില്‍ നിന്നാണ് കുത്തേറ്റത്. അതിനാല്‍ പ്രതിയെ കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ സ്വകാര്യ തോട്ടം തൊഴിലാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ കുടുംബം തോട്ടമുടമ അന്വേഷണം ആട്ടിമറിക്കാന്‍ ശ്രമിക്കുക ആണെന്നും ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന നിലപാടിലാണ് പോലീസ്. 12 വയസ്സുള്ള കുട്ടിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

സംഭവത്തില്‍ പോലീസ് അനാസ്‌ഥ ആരോപിച്ച് ട്രൈബല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഗളിയില്‍ റോഡ് ഉപരോധിച്ചു.

Read Also: കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം അപകടം, ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE