കൊച്ചി: പിങ്ക് പോലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ കുട്ടിക്ക് നഷ്‌ട പരിഹാരം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം സർക്കാർ തള്ളി. നഷ്‌ട പരിഹാരം നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചു. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്‌ഥയ്‌ക്ക് എതിരെ പരമാവധി നടപടി സ്വീകരിച്ചെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി നഷ്‌ട പരിഹാരത്തിന് അർഹയെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്‌തമാക്കിയിരുന്നു. എത്ര രൂപ നഷ്‌ട പരിഹാരം നൽകാൻ സാധിക്കുമെന്ന് സർക്കാരുമായി ആലോചിച്ച് മറുപടി നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദ്ദേശിക്കുകയുണ്ടായി. വലിയ മാനസിക പീഡനമാണ് പെൺകുട്ടി നേരിടേണ്ടി വന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നമ്പി നാരായണൻ കേസിൽ നഷ്‌ട പരിഹാരം നൽകിയ മാതൃകയിൽ പെൺകുട്ടിക്ക് നഷ്‌ട പരിഹാരം നൽകണമെന്നായിരുന്നു കോടതിയുടെ ആവശ്യം. തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസുകാരിയെയും അച്ഛനെയും പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ അപമാനിച്ചത്. മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ.
Read Also: സംസ്‌ഥാനത്ത് നാല് പേർക്ക് കൂടി ഒമൈക്രോൺ