പാലക്കാട്: ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട ആർ ബാബു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ ഒരിടത്ത് പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും, താൻ ഒറ്റയ്‌ക്ക് മല കയറുകയായിരുന്നു എന്നും ബാബു പറഞ്ഞു.
ആശുപത്രിയിൽ ചികിൽസയിലുള്ള ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. ബാബു ആരോഗ്യം വീണ്ടെടുത്തതായി മാതാവ് റാഷീദ പറഞ്ഞു. ബാബു ഇപ്പോൾ സന്തോഷവാനാണെന്നും അവർ അറിയിച്ചു. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 46 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് രക്ഷപ്പെടുത്തിയത്.
അവശനിലയിലായ ബാബുവിനെ ഹെലികോപ്‌ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ശേഷം അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യത്തിനാണ് കഴിഞ്ഞ ദിവസം മലമ്പുഴ സാക്ഷ്യം വഹിച്ചത്.
Read Also: ‘കാൽകഴുകിച്ചൂട്ട്’ ചാതുർ വർണ്യത്തെ ആനയിക്കുന്ന ചടങ്ങ്; ഉപേക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു