ന്യൂഡെൽഹി: യുഎപിഎ കേസുകളിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതി നജീബിന്‍റെ ജാമ്യം ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജാമ്യം നൽകിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് എൻഐഎ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
യുഎപിഎ കേസ് ആയാലും വിചാരണ വൈകുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. വർഷങ്ങളോളം ആളുകളെ ജയിലിലിടാന്‍ യുഎപിഎ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.
Read Also: കര്‍ഷക സമരത്തില്‍ ചര്‍ച്ചയില്ല; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്