സിബിഐക്കുള്ള വിലക്ക്; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ തള്ളി സര്‍ക്കാര്‍

By Staff Reporter, Malabar News
MALABARNEWS-CBI
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐക്ക് നേരത്തെ നല്‍കിയ പൊതു അനുമതി പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍. സ്വന്തം നിലക്ക് ഏത് കേസിലും ഇടപെടാനുള്ള അനുമതി 2017-ലാണ് ഇടതുസര്‍ക്കാര്‍ സിബിഐക്ക് നല്‍കി ഉത്തരവ് ഇറക്കിയത്. ഇത് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ തീരുമാനത്തിന് എതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് ആര്‍എസ്എസ് രാഷ്‌ട്രീയമുള്ള ആളാണെന്നാണ് ഇതിന് മറുപടിയായി നിയമമന്ത്രി എകെ ബാലന്‍ പ്രതികരിച്ചത്.

ലൈഫ് മിഷന്‍ വിവാദത്തില്‍ സ്വന്തം നിലക്ക് അന്വേഷണം പ്രഖ്യാപിച്ച് എഫ്‌ഐആര്‍ ഇട്ട സിബിഐ നടപടിയാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

നിയമ വിദഗ്‌ധരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി. നവംബര്‍ 4-ന് ചേരുന്ന മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യും. എക്‌സിക്യൂട്ടീവ്‌ ഉത്തരവിലൂടെ അനുമതി പിന്‍വലിക്കാനാണ് ആലോചന.

കേരളത്തിന് പുറത്ത് കര്‍ണാടകയില്‍ അടക്കം സിബിഐ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പ്രതിരോധം. കേന്ദ്ര ഏജന്‍സികളെ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്ക് കേന്ദ്രം ഉപയോഗിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനവും സര്‍ക്കാര്‍ ആയുധമാക്കുന്നു.

Read Also: വാളയാര്‍ കേസ്; അമ്മയുടെ സമരം എന്തിനെന്ന് മനസിലാകുന്നില്ല; മന്ത്രി ബാലന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE