ബാങ്ക് ക്രമക്കേട്; സിപിഎം ജില്ലാ കമ്മിറ്റിയുടെ നടപടിയിൽ ഒരു വിഭാഗത്തിന് അമർഷം

By Trainee Reporter, Malabar News
CPM
Ajwa Travels

പാലക്കാട്: അർബൻ ബാങ്ക് പ്രവർത്തനങ്ങളിൽ ക്രമക്കേട് നടത്തിയതിൽ ആരോപണ വിധേയരായ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ഹംസ, കെ സുരേഷ് എന്നിവർക്കെതിരെ ജില്ലാ കമ്മിറ്റി എടുത്ത നടപടിയിൽ ഒരു വിഭാഗം പ്രവർത്തകരിൽ അമർഷം ശക്‌തമാകുന്നു. ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് വികസന പ്രവർത്തനങ്ങളിൽ ക്രമക്കേട് നടന്നെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയിട്ടും നടപടി താക്കീതിൽ ഒതുക്കിയതിലാണ് അമർഷം.

ലോക്കൽ സമ്മേളനങ്ങളിലും ഏരിയ സമ്മേളനങ്ങളിലും ബാങ്കിൽ നടന്ന ക്രമക്കേട് വിഷയമായിട്ടും ജില്ലാകമ്മിറ്റി വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ല. നടപടി ഏരിയാ കമ്മിറ്റിയിൽ റിപ്പോർട് ചെയ്യാൻ പോലും നിർദ്ദേശിച്ചിട്ടില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ലക്കിടി-പേരൂർ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ സുരേഷിനെ ബാങ്ക് പാർട്ടി ഫ്രാക്ഷൻ സെൽ കൺവീനർ സ്‌ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

പുതിയ കൺവീനറായി ജില്ലാ കമ്മിറ്റി അംഗവും സംസ്‌ഥാന പട്ടികവർഗ കമ്മീഷൻ അംഗവുമായ എസ് അജയകുമാറിനെ നിയമിച്ചു. എന്നാൽ, ഹംസയ്‌ക്കെതിരെ മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല. ഇരുവരും കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്നുവെന്നതും നടപടി ലഘൂകരിക്കാൻ കാരണമായെന്നും ആരോപണമുണ്ട്.

Most Read: രാഷ്‌ട്രീയ കൊലപാതകങ്ങൾ; ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE