തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവിന് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്‌പീക്കറുടെ നടപടി ന്യായീകരിച്ച് എംഎ ബേബി. അന്വേഷണവുമായി മുൻപോട്ട് പോകാൻ സർക്കാരിന് താൽപര്യം ഉണ്ടായിട്ടല്ലെന്ന് എംഎ ബേബി പറയുന്നു.
ബിജു രമേശിനെ പോലെയൊരു വ്യക്‌തി കോഴ കൊടുത്തു എന്ന് തറപ്പിച്ചു പറയുന്ന സാഹചര്യത്തിലാണ് സർക്കാർ അന്വേഷണത്തിന് തയ്യാറായത്. അതിന് മുതിർന്നില്ലെങ്കിൽ കോഴയിൽ സിപിഎമ്മിനും പങ്കുണ്ടെന്ന് പൊതുജനങ്ങൾ കരുതുമെന്നും എംഎ ബേബി വ്യക്‌തമാക്കി.
പോലീസ് നിയമ ഭേദഗതിയിൽ വേണ്ടത്ര ചർച്ചകൾ നടത്തിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ എല്ലാം തന്നെ പാർട്ടിയിൽ ചർച്ച ചെയ്‍താണ് തീരുമാനം എടുക്കാറുള്ളത്. എന്നാൽ പോലീസ് ആക്‌ട് ഭേദഗതിയിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ല. അത് മുഖ്യമന്ത്രിയുടെ തെറ്റല്ല. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ഘടകത്തിൽ ചർച്ചകൾ നടത്തിയില്ലെന്നും എംഎ ബേബി പറഞ്ഞു.
Read Also: ബുറെവി ചുഴലിക്കാറ്റ്; കേരളത്തിലും പ്രവേശിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം