ബംഗാൾ ഉപതിരഞ്ഞെടുപ്പ്; മൽസരിച്ച നാലിൽ മൂന്ന് സീറ്റിലും ബിജെപിക്ക് കെട്ടിവച്ച പണം നഷ്‌ടമായി

By Desk Reporter, Malabar News
Derek-O'Brien-after-TMC's-win
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചതിനൊപ്പം ബിജെപിക്ക് കെട്ടിവച്ച പണം പോലും നഷ്‌ടമായതായി റിപ്പോർട്. ബിജെപി മൽസരിച്ച നാലിൽ മൂന്ന് സീറ്റിലും അവർക്ക് കെട്ടിവച്ച പണം നഷ്‌ടമായതായി തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം ഡെറിക് ഒബ്രിയാൻ ട്വിറ്ററിൽ കുറിച്ചു.

നാണം കെട്ട തോല്‍വിയാണ് ബിജെപിക്ക് ജനങ്ങള്‍ സമ്മാനിച്ചതെന്ന് ഡെറിക് ഒബ്രിയാൻ പറഞ്ഞു. ദിന്‍ഹാത, ശാന്തിപൂര്‍, ഖര്‍ദ, ഗോസാബ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ശാന്തിപൂരിലൊഴികെ ബാക്കി മൂന്ന് സീറ്റുകളിലാണ് ബിജെപി സ്‌ഥാനാർഥികള്‍ക്ക് കെട്ടിവെച്ച പണം പോയത്.

ഉപതിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലെ 75 ശതമാനം വോട്ടുകളും തൃണമൂലിന് നേടാനായി. 14.5 ശതമാനം വോട്ടാണ് ബിജെപിക്ക് കിട്ടിയത്. സിപിഎമ്മിന് 7.3 ശതമാനം വോട്ട് ലഭിച്ചു.

ദിന്‍ഹാത മണ്ഡലത്തില്‍ 1,64,089 വോട്ടുകള്‍ക്കാണ് തൃണമൂല്‍ ജയിച്ചത്. ഗോസാബ മണ്ഡലത്തില്‍ 1,43,051 വോട്ടുകള്‍ക്കാണ് തൃണമൂലിന്റെ വിജയം. ഖര്‍ദയില്‍ 93832 വോട്ടുകള്‍ക്കും ശാന്തിപൂരില്‍ 64675 വോട്ടുകള്‍ക്കുമാണ് തൃണമൂല്‍ ജയിച്ചത്.

അതേസമയം ബിജെപിയുടേത് അര്‍ഹിച്ച പരാജയമാണെന്ന് പാര്‍ട്ടി വിട്ട ബാബുല്‍ സുപ്രിയോ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് ബിജെപി ബംഗാളില്‍ നേരിട്ടത്.

Most Read:  പഞ്ചാബ് ലോക് കോൺഗ്രസ്; പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE