ജറുസലേം: ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പുറത്ത്. ഞായറാഴ്‌ച നെസെറ്റ് നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ 120ൽ 59 സീറ്റുകളാണ് നെതന്യാഹുവിന് നേടാനായത്. വലതുപക്ഷ ജൂത ദേശീയവാദിയും മുൻ ടെക് കോടീശ്വരനുമായ നഫ്‌റ്റാലി ബെന്നറ്റ് എട്ട് സഖ്യകക്ഷികളുടെ പിന്തുണയോടെ 60 വോട്ടുകൾ നേടി. ഇതോടെ 12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് തിരശീല വീഴുകയാണ്. അടുത്ത രണ്ട് വർഷം നഫ്‌റ്റാലി പുതിയ പ്രധാനമന്ത്രിയാകും.
പ്രതിപക്ഷത്ത് ഇരിക്കാനാണ് വിധിയെങ്കിൽ ഈ മോശം സർക്കാരിനെ താഴെയിറക്കി അധികാരം പിടിച്ചെടുക്കുന്നത് വരെ കഠിനമായി പരിശ്രമിക്കുമെന്നാണ് തോൽവിക്ക് തൊട്ടുമുൻപ് നെതന്യാഹു പ്രതികരിച്ചത്. എന്നാൽ, ഒരു രാഷ്‌ട്രീയ മാറ്റം ഇസ്രയേലിന് ആവശ്യമായിരുന്നു എന്നാണ് പൊതുവികാരം.
Also Read: അഴുക്കുചാൽ വൃത്തിയാക്കാത്ത കരാറുകാരനെ മാലിന്യത്തിൽ മുക്കി; അതിക്രമം എംഎൽഎയുടെ നേതൃത്വത്തിൽ