പാറ്റ്ന: ബിഹാർ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ബെട്ടിയായിൽ 10 പേരും ഗോപാൽ ഗഞ്ചിൽ 11 പേരും ഇതുവരെ മരിച്ചു. ബിഹാറിൽ കഴിഞ്ഞ 11 ദിവസത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യ ദുരന്തമാണിത്. ഒക്‌ടോബർ 24ന് സിവാൻ ജില്ലയിലും 28ന് സാരായ ജില്ലയിലും എട്ട് പേർ മരിച്ചിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം വെസ്‌റ്റ് ചമ്പാരനിലും വിഷമദ്യ ദുരന്തം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ ആറ് പേര്‍ എങ്കിലും വ്യാജമദ്യം കഴിച്ച് മരണപ്പെട്ടുവെന്നാണ് ‘ഹിന്ദുസ്‌ഥാന്‍ ടൈംസ്’ റിപ്പോര്‍ട് ചെയ്യുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പലര്‍ക്കും ചര്‍ദ്ദിയും, തലവേദനയും, കാഴ്‌ച പ്രശ്‌നവും നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്.
ചൊവ്വാഴ്‌ച മുതല്‍ ഗോപാല്‍ഗഞ്ച്, വെസ്‌റ്റ് ചമ്പാരന്‍ ജില്ലകളില്‍ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ട്. പ്രഥമിക അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സാധിക്കും എന്നാണ് ഗോപാൽഗഞ്ച് ജില്ല എസ്‌പി ഉപേന്ദ്ര നാഥ് വര്‍മ്മ പറയുന്നത്. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരും പോലീസുകാരും തെല്‍ഹുവാ ഗ്രാമത്തില്‍ ക്യാംപ് ചെയ്‌ത് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
Kerala News: ചൊവ്വാഴ്‌ച മുതല്‍ സ്വകാര്യ ബസുകളും അനിശ്‌ചിതകാല സമരത്തിലേക്ക്