പാറ്റ്‌ന: ബിഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. കഴിച്ചവരിൽ ചിലർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു. പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ അയച്ചതായി ജില്ലാ കളക്‌ടർ രാജേഷ് മീണ അറിയിച്ചു.
ഛപ്ര സദർ ആശുപത്രിയിലും പാറ്റ്‌ന മെഡിക്കൽ കോളജ് ആശുപത്രിയിലും നിരവധി പേരെ ചികിൽസക്കായി പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ഗ്രാമവാസികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഉദ്യോഗസ്‌ഥർ വിവരങ്ങൾ ശേഖരിച്ചു. ഛപ്ര പോലീസ് അനധികൃത മദ്യവ്യാപാരിയെ അറസ്‌റ്റ് ചെയ്‌തതായി അറിയിച്ചിരുന്നു.
Most Read: വൈറലായി ‘സബാഷ് ചന്ദ്രബോസ്’ ട്രെയ്‌ലർ; ചിത്രം ഓഗസ്‌റ്റ് 5ന് തിയേറ്ററിലെത്തും