പാലക്കാട്: ജില്ലയിലെ നടക്കാവിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ബിഹാർ സ്വദേശി അറസ്‌റ്റിൽ. അകത്തേത്തറയില്‍ സ്‌ഥിരതാമസമാക്കിയ ബിഹാര്‍ നളന്ദ സ്വദേശി മുഹമ്മദ് ജാക്കിറിനെ(26) റെയില്‍വേ സംരക്ഷണസേനയാണ് അറസ്‌റ്റ്ചെയ്‌തത്. ചെന്നൈ-മംഗലാപുരം വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‍പ്രസ് ട്രെയിനിന് നേരെയാണ് പ്രതി കല്ലെറിഞ്ഞത്.
ട്രെയിൻ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷൻ എത്തുന്നതിന് മുൻപാണ് സംഭവം ഉണ്ടായത്. കല്ലേറിൽ ഒരു യാത്രക്കാരൻ പരിക്കേൽക്കുകയും, ട്രെയിനിന്റെ ജനൽച്ചില്ലകൾ തകരുകയും ചെയ്‌തിട്ടുണ്ട്. പിന്നാലെ റെയിൽവേ സംരക്ഷണസേനയെ യാത്രക്കാർ വിവരം അറിയിക്കുകയും, പരിശോധനയിൽ മുഹമ്മദ് ജാക്കിറിനെ പിടികൂടുകയും ചെയ്യുകയായിരുന്നു.
ട്രെയിനിന് നാശനഷ്‌ടം വരുത്തിയതിനാണ് നിലവിൽ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്‌തു. തീവണ്ടിക്കുനേരേ കല്ലെറിയുന്നത് ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. അഞ്ച് വര്‍ഷംവരെ തടവുശിക്ഷയും ലഭിക്കും.
Read also: ജോലിക്കിടെ തല ലിഫ്‌റ്റിൽ കുടുങ്ങി; തിരുവനന്തപുരത്ത് ജീവനക്കാരന് ദാരുണാന്ത്യം