റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിലാണ് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ ലാലു പ്രസാദ് നേരത്തെ ജാമ്യം നേടിയിട്ടുണ്ട്. ഇതോടെ യാദവിന് ജയിൽ മോചിതനാവാൻ സാധിക്കും.
കഴിഞ്ഞ ഫെബ്രുവരി 19ന് ഹൈക്കോടതി ലാലു പ്രസാദിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. കേസില്‍ ജയില്‍ ശിക്ഷയുടെ പകുതി കാലയളവ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി ശേഷിക്കുന്നുണ്ടെന്നും അതിന് ശേഷം മാത്രമേ ജാമ്യം അനുവദിക്കാൻ സാധിക്കൂ എന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
കേസിലെ പകുതി ശിക്ഷാ കാലാവധിയായ രണ്ടര വര്‍ഷം പൂര്‍ത്തിയായെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന് ഇന്ന് കേസ് പരിഗണിക്കവെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷമാണ് ലാലു പ്രസാദിനെ ശിക്ഷിച്ചത്. നിലവിൽ ഡെല്‍ഹി എയിംസില്‍ ചികിൽസയിലാണ് അദ്ദേഹം.
Read also: ‘ഷംസീറിന്റെ ഭാര്യ ആയതിനാൽ വീട്ടിൽ ഇരുന്നാൽ മതി എന്നാണോ’; വിവാദത്തിൽ പ്രതികരിച്ച് ഷഹല