ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി മാറ്റിവച്ചു. മെയ് 19ലേക്കാണ് മാറ്റിയത്. പിതാവ് കോടിയേരി ബാലകൃഷ്‌ണൻ അസുഖ ബാധിതനാണെന്നും അദ്ദേഹത്തെ പരിചരിക്കാന്‍ നാട്ടിലേക്ക് മടങ്ങണമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്‌ചയാണ് ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഏഴു മാസക്കാലം ജയിലിൽ കിടന്ന കാര്യവും ഹരജിയിൽ പരാമർശിച്ചിരുന്നു.
എന്നാൽ, ഏഴു മാസത്തെ ജയില്‍വാസം ബിനീഷിന് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്. രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഹരജിയില്‍ വിധി പറയാനാകൂവെന്ന് കോടതി വ്യക്‌തമാക്കി. കഴിഞ്ഞ ഒക്‌ടോബറിലാണ് ബിനീഷ് കോടിയേരി അറസ്‌റ്റിലായത്.
Also Read: ഇസ്രയേലിലെ ഷെല്ലാക്രമണം; കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കും; നടപടികൾ ആരംഭിച്ചു