തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഇരുവരും ഒരേ തൂവൽ പക്ഷികളാണ് ഉന്നത നേതൃത്യത്തിന്റെ അറിവില്ലാതെ എസ്എഫ്ഐ അഴിഞ്ഞാട്ടത്തിനു മുതിരില്ല. സംഭവത്തിൽ ജനവികാരം പൂർണമായും എതിരായതോടെ നിൽക്കകള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്ക് പോലും ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നതെന്ന് ഇദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രവ് മുക്‌ത ഭാരതമെന്നു ആശയത്തിൽ കൈകോർത്ത സിപിഎമ്മിന്റെയും ബിജെപിയുടെയും അന്തർധാരയുടെ തുടർക്കഥയാണ് ഇന്നലെ വയനാട്ടിൽ അരങ്ങേറിയത്. ഒരു കാര്യവുമില്ലാതെ അഞ്ച് നാൾ രാഹുൽ ഗാന്ധിയെ 50 മണിക്കുർ ചോദ്യം ചെയ്‌തിട്ടും സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർപോലും ചോദ്യം ചെയ്യാത്തതിന്റെ ഗുട്ടൻസ് ഇപ്പോർ ജനങ്ങൾക്ക് ബോധ്യമായെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ തന്നെയാണ്. കോൺഗ്രസ് മുക്‌ത ഭാരതമെന്ന ആശയം ഇപ്പോൾ പിണറായിയും അണികളും പൂർണമായും ഏറ്റെടുത്തിരിക്കുന്നു. ഇത് കൊണ്ടൊന്നും ഇന്ത്യയിൽ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോൺഗ്രസിനെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട. തൊലി പുറത്തെ ചികിൽസ കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി; ഉന്നതതല യോഗം വിളിച്ച് ശിവസേന