ആലപ്പുഴ: 500 വർഷം കഴിഞ്ഞാലും ഇന്ത്യ ഭരിക്കുന്നത് ബിജെപി തന്നെ ആയിരിക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറിയെന്നും നാല് കൊല്ലം മുമ്പ് ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്നുകൊണ്ടാണ് പാര്‍ട്ടി ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അടൂര്‍ മണ്ഡലം ഏഴംകുളം ഏരിയ ബൂത്ത് സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍.
ഇതുവരെ കമ്മ്യൂണിസ്‌റ്റ്- സോഷ്യലിറ്റ് ആശയങ്ങളായിരുന്നു രാജ്യത്തെ നയിച്ചു കൊണ്ടിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള പഞ്ചവൽസര പദ്ധതികളില്‍ റഷ്യയുടെ ആശയങ്ങള്‍ കടമെടുത്തത് ഇത്തരമൊരു സാഹചര്യത്തിലാണ്. കമ്മ്യൂണിസ്‌റ്റ്-സോഷ്യലിസ്‌റ്റ് ആശയങ്ങൾ നിലനിർത്തുന്ന പാര്‍ട്ടികള്‍ക്ക് ഈ നാടിനെ നയിക്കാന്‍ കഴിയില്ല എന്നത് ദീൻദയാല്‍ ഉപാദ്ധ്യായ അന്ന് തന്നെ പറഞ്ഞതാണ്. അത് അക്ഷരംപ്രതി ശരിയായതുകൊണ്ടാണ് രാജ്യം ഇന്ന് കടക്കെണിയിൽ ആയതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യയിലെ 100 കോടി ജനങ്ങള്‍ക്കും വാക്‌സിന്‍ നൽകുന്നതോടൊപ്പം മറ്റുള്ളവർക്ക് വേണ്ടി കയറ്റുമതി ചെയ്‌ത ഭരണാധികാരി നരന്ദ്രമോദി മാത്രമാണ്. യുപിയില്‍ ബിജെപി തോറ്റാല്‍ കേരളമാകുമെന്ന് യോഗി പറഞ്ഞത് കേരളത്തിലെ മതഭീകരവാദികളെ ഉദ്ദേശിച്ചാണെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി.
Most Read: ആഭരണങ്ങൾ കുറച്ച് മതി, ഡ്യൂട്ടി ഫ്രീ സന്ദർശനം വേണ്ട; ക്യാബിന്‍ ക്രൂവിന് എയർ ഇന്ത്യയുടെ നിർദ്ദേശം