ന്യൂഡെല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോദ്ധ്യ സന്ദർശിക്കാൻ ലക്ഷ്യമിട്ട് ബിജെപി നേതാക്കൾ. ബാബറി മസ്‌ജിദ് തകര്‍ത്ത കേസില്‍ അനുകൂല വിധി ലഭിച്ച ശേഷം ആദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ അയോധ്യയിലേക്ക് എത്തുന്നത്. കൂടാതെ വിവിധ സംസ്‌ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും നഡ്ഡയോടൊപ്പം അയോധ്യ സന്ദർശനത്തിന് എത്തുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ വികാരം ആളിക്കത്തിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും ബിജെപി പാഴാക്കില്ല എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 2019ല്‍ ബാബറി മസ്‌ജിദ് തകര്‍ത്ത കേസില്‍ സുപ്രീം കോടതിയുടെ വിധിക്ക് ശേഷം ഇതാദ്യമായാണ് നഡ്ഡ അയോധ്യ സന്ദര്‍ശിക്കാന്‍ എത്തുന്നത് എന്നതാണ് ബിജെപിയുടെ രാഷ്‌ട്രീയ തന്ത്രത്തിന് ഉദാഹരണമായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
തിരഞ്ഞെടുപ്പ് വിജയത്തിനായി വാരാണസിയും കാശിയും ഉപയോഗപ്പെടുത്താനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമെന്നോണം ഇവിടങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്ക് പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കിയിരുന്നു.
Read also: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്‌ഡ്; അന്വേഷണം ഏറ്റെടുത്ത് എൻഐഎ