ഗുവഹാത്തി: അസമിൽ വിമതരായി മൽസരിക്കുന്ന നേതാക്കൾക്കെതിരെ നടപടിയുമായി ബിജെപി. തിരഞ്ഞെടുപ്പിൽ വിമതരായി മൽസരിക്കുന്ന ഏഴു നേതാക്കളെ ബിജെപി പുറത്താക്കി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയുടെ ഔദ്യോഗിക സ്‌ഥാനാർഥികൾക്കെതിരെ മൽസര രംഗത്തുള്ളവരാണ് ഏഴു പേരും.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഏഴു വർഷത്തേക്കാണ് നേതാക്കൻമാരെ പുറത്താക്കിയത്. പാർട്ടിയിൽ നിന്ന് നേരത്തേ മുൻ ഡെപ്യൂട്ടി സ്‌പീക്കർ ദിലീപ് കുമാർ പോൾ ഉൾപ്പടെ 15 നേതാക്കളെയും ബിജെപി പുറത്താക്കിയിരുന്നു.
Read Also: സ്‌മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ മാദ്ധ്യമ പ്രവർത്തകന് മർദനം