അമൃത്‌സർ: ഹരിയാനയിലെ കര്‍ണാലിലെ സംഘര്‍ഷത്തിന് പിന്നാലെ പഞ്ചാബിലും ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിറ്റുണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ ജലന്ധറിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഹരിയാനയിലെ കര്‍ണാലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെയും ഇന്ന് പൊലീസ് അതിക്രമമുണ്ടായി. കര്‍ഷകര്‍ക്ക് നേരെ ലാത്തി വീശിയ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി.
കര്‍ഷക നിയമങ്ങളെ അനുകൂലിക്കുന്ന സംഘടനകളെ കൂട്ടിച്ചേര്‍ത്ത് ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കൊരുക്കിയ വേദിയില്‍ സംഘര്‍ഷം ഉണ്ടായി. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പരിപാടി റദ്ദാക്കുകയായിരുന്നു.
Read Also: പക്ഷിപ്പനി പ്രതിരോധം; കാണ്‍പൂര്‍ മൃഗശാലയില്‍ എല്ലാ പക്ഷികളെയും കൊല്ലാന്‍ തീരുമാനം