കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ഗേള്‍സ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 60 ആയി. കൊല്ലപ്പെട്ടവരിൽ ഏറെയും പതിനൊന്നിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികളാണ്. സ്‌ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആഭ്യന്തര മാന്ത്രാലയം വക്‌താവ് അറിയിച്ചു.
ശനിയാഴ്‌ചയാണ് സംഭവം. ഷിയ ഭൂരിപക്ഷ മേഖലയായ ദഷ്ത് ഇ-ബാര്‍ച്ചിയിലെ സയീദ് അല്‍ ഷഹ്ദ സ്‌കൂളിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌കൂള്‍ വിട്ട് കുട്ടികള്‍ മടങ്ങുന്നതിനിടെ സ്‌കൂളിന്റെ പ്രവേശന കവാടത്തിനു പുറത്ത് സ്‍ഫോടനം നടക്കുകയായിരുന്നു.
സ്‌ഫോടകവസ്‌തു നിറച്ച വാഹനം പൊട്ടിത്തെറിക്കുക ആയിരുന്നെന്നുവെന്ന് പോലീസ് പറയുന്നു. അഫ്‌ഗാനിസ്‌ഥാനില്‍ സുന്നി-ഷിയാ സംഘര്‍ഷം പതിവാണ്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ സ്‌ഫോടനത്തിന് പിന്നാലെ രോഷാകുലരായ ജനങ്ങൾ ആംബുലന്‍സുകൾ തകർക്കുകയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുകയും ചെയ്‌തിരുന്നു.
Read Also: 15000 ചതുരശ്ര അടിയിൽ രണ്ട് ടെന്റുകൾ, 1000 കിടക്കകൾ; കൂടുതൽ സജ്‌ജീകരണങ്ങളുമായി എറണാകുളം