ഇടുക്കി: കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൂർണമായും മണ്ണിൽ പുതഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്‌ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ ഏഴ് മണി മുതൽ എൻഡിആർഎഫും പോലീസും സ്‌ഥലത്ത് തിരച്ചിൽ നടത്തുകയാണ്. ഇനി അഞ്ച് പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അതേസമയം, കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഇന്നലെ 10 മണിക്ക് സംഭവം നടന്നിട്ട് അധികൃതർ രക്ഷാപ്രവർത്തനത്തിന് എത്തിയത് വൈകിട്ട് ആറിനാണ്. 2018ന് ശേഷവും സർക്കാർ ജാഗ്രത കൈക്കൊണ്ടില്ല. ഇന്നലെ പകലൊന്നും തിരച്ചിൽ നടത്തിയില്ല. ഇതിന്റെ കാരണം എന്തെന്ന് വ്യക്‌തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Also Read: മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു