വിറങ്ങലിച്ച് കേരളം; കൊക്കയാറിൽ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

By News Desk, Malabar News
Landslide_kokkayar
Ajwa Travels

ഇടുക്കി: കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൂർണമായും മണ്ണിൽ പുതഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്‌ത്‌ പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ ഏഴ് മണി മുതൽ എൻഡിആർഎഫും പോലീസും സ്‌ഥലത്ത് തിരച്ചിൽ നടത്തുകയാണ്. ഇനി അഞ്ച് പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

അതേസമയം, കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഇന്നലെ 10 മണിക്ക് സംഭവം നടന്നിട്ട് അധികൃതർ രക്ഷാപ്രവർത്തനത്തിന് എത്തിയത് വൈകിട്ട് ആറിനാണ്. 2018ന് ശേഷവും സർക്കാർ ജാഗ്രത കൈക്കൊണ്ടില്ല. ഇന്നലെ പകലൊന്നും തിരച്ചിൽ നടത്തിയില്ല. ഇതിന്റെ കാരണം എന്തെന്ന് വ്യക്‌തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Also Read: മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE