ആഗ്ര: രാജ്യത്തിന്റെ പൈതൃക സ്‌മാരകമായ താജ്‌മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്‌മഹൽ അടച്ച് ആളുകളെ ഒഴിപ്പിച്ചു. തുടർന്ന് അതീവ ജാഗ്രതാ നിർദേശമാണ് മേഖലയിൽ പുറപ്പെടുവിച്ചത്. ഇന്ന് രാവിലെയാണ് അജ്‌ഞാത ഫോൺ സന്ദേശം താജ്‌മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ലഭിച്ചത്. സിഐഎസ്എഫും ആഗ്രാ പോലീസും സംയുക്‌തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ബോംബ് സ്‌ക്വാഡും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികൾ താജ്‌മഹലിൽ ഉള്ളപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്‌മഹലിലേക്കുള്ള പ്രധാന വാതിലുകൾ അടക്കുകയും ചെയ്‌തു. ഫോൺ സന്ദേശം എവിടെ നിന്നാണെന്ന് വ്യക്‌തമല്ല. തുടർന്നാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്.
Read Also: സിദ്ദീഖ് കാപ്പന്റെ ശബ്‌ദ സാമ്പിൾ പരിശോധിക്കാൻ അനുമതി തേടി യുപി പോലീസ്