സിദ്ദീഖ് കാപ്പന്റെ ശബ്‌ദ സാമ്പിൾ പരിശോധിക്കാൻ അനുമതി തേടി യുപി പോലീസ്

By Staff Reporter, Malabar News
petition filed by the journalists' union is in the Supreme Court today
Siddique Kappan
Ajwa Travels

ലക്‌നൗ: ഹത്രസ് കേസുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട് ചെയ്യവെ ഉത്തർപ്രദേശിൽ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ശബ്‌ദ സാമ്പിൾ ശേഖരിക്കാൻ അനുമതി തേടി യുപി പൊലീസ് മഥുര കോടതിയെ സമീപിച്ചു.

കാപ്പന്റെ ഫോണിൽ നിന്നും മലയാളത്തിലുള്ള വോയിസ് ക്ളിപ്പ് ലഭിച്ചെന്നും അത് പരിശോധിക്കാനായി സിദ്ദീഖ് കാപ്പന്റെ ശബ്‌ദ, കൈയ്യക്ഷര സാമ്പിളുകൾ ലഭിക്കാനാണ് പോലീസ് അനുമതി തേടിയത്.

കഴിഞ്ഞ ഒക്‌ടോബർ 5നാണ് ഹത്രസിലെ ബലാൽസംഘ കൊലപാതകം റിപ്പോർട് ചെയ്യാൻ പോകുന്ന വഴിക്ക് സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കാപ്പനും, ഒപ്പമുണ്ടായിരുന്നവരിൽ നിന്നുമായി ആറ് ഫോണുകൾ പോലീസ് കണ്ടെത്തിയിരുന്നു. ഈ ഫോണുകളിൽ നിന്ന് വോയിസ് ക്ളിപ്പുകൾ ലഭിച്ചെന്നാണ് പോലീസിന്റെ വാദം.

നിലവിൽ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പൻ കഴിയുന്നത്. നേരത്തെ അഭിഭാഷകനെയടക്കം കാണുന്നതിൽ നിന്ന് കാപ്പനെ യുപി പൊലീസ് വിലക്കിയിരുന്നു. എന്നാൽ പിന്നീട് സുപ്രീം കോടതി ഇടപെട്ട് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സിദ്ദിഖിന് 5 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

Read Also: പുതുച്ചേരിയിൽ ബിജെപിക്ക് തിരിച്ചടി; എൻആർ കോൺഗ്രസ്‌ ഇടയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE