മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. ആര്യന്‍ ഖാന്‍, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്ക് വേണ്ടി ഹാജരായത്. നാളെ ഒരു മണിക്കൂറിനുള്ളില്‍ താന്‍ വാദം പൂര്‍ത്തിയാക്കുമെന്ന് ഇദ്ദേഹം കോടതിയെ അറിയിച്ചു. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. തന്റെ വാട്സ്ആപ് ചാറ്റുകള്‍ എന്‍സിബി തെറ്റായി വ്യാഖ്യാനിക്കുകയാണ് എന്നും തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചിരുന്നു.
ആര്യന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്‌റ്റഡി ഒക്‌ടോബര്‍ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ മൂന്നിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ എന്‍സിബി അറസ്‌റ്റ് ചെയ്‌തത്.
Read also: പെഗാസസ്; ജനാധിപത്യത്തെ തകർക്കാൻ ശ്രമം; രാഹുൽഗാന്ധി