ലണ്ടന്‍: വിശ്വാസ വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്‌തത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 180 പേരുടെ പിന്തുണ ആയിരുന്നു ജോൺസണ് ആവശ്യം.
ഇത് മറികടന്ന സാഹചര്യത്തിലാണ് ആശ്വാസമായത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോണ്‍സണെതിരേ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എതിർപ്പ് ഉയർന്നത്.
തുടര്‍ന്ന് പാര്‍ട്ടിനേതാവ് എന്ന സ്‌ഥാനത്ത് ജോണ്‍സൺ തുടരണമോ എന്നതിലാണ് വോട്ടെടുപ്പ് നടന്നത്. പാര്‍ലമെന്റില്‍ 359 എംപിമാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എംപിമാര്‍ ജോണ്‍സണെതിരേ വിശ്വാസ വോട്ടിനു കത്തു നല്‍കുകയായിരുന്നു.
വിശ്വാസം തെളിയിക്കാന്‍ കഴിയാതെവന്നാല്‍ പ്രധാനമന്ത്രി സ്‌ഥാനത്തുനിന്ന് അദ്ദേഹത്തിന് ഒഴിയേണ്ടി വരുമായിരുന്നു. വോട്ടെടുപ്പ് അനുകൂലമായതിനാല്‍ ഒരുവര്‍ഷംകൂടി പ്രധാനമന്ത്രി സ്‌ഥാനത്തു തുടരാം.
Read Also: കേരളത്തിൽ മൂന്ന് ദിവസം മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്