ന്യൂഡെൽഹി: ബോക്‌സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡെൽഹിയിലെ പാർട്ടി ആസ്‌ഥാനത്ത് എത്തിയാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചത്. പീഡന പരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധത്തിൽ വനിതാ ഗുസ്‌തി താരങ്ങളെ പിന്തുണച്ച് വിജേന്ദർ രംഗത്തെത്തിയിരുന്നു.
കർഷക സമരത്തെയും പിന്തുണയ്‌ക്കുന്ന നിലപാടാണ് വിജേന്ദർ സ്വീകരിച്ചിരുന്നത്. പിന്നാലെ, അപ്രതീക്ഷിതമായാണ് ബിജെപിയിലേക്കുള്ള ചാഞ്ചാട്ടവും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡെൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു.
ഇത്തവണ ഹരിയാനയിലെ ഭിവാനി- മഹേന്ദ്രഗഡ് സീറ്റിൽ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് മധുര സീറ്റാണ് വാഗ്‌ദാനം ചെയ്‌തത്. ഇതേ ചൊല്ലിയുള്ള തർക്കമാണ് കോൺഗ്രസ് വിടാൻ കാരണമെന്നാണ് സൂചന. ഹരിയാനയിൽ പലയിടത്തും സ്വാധീനമുള്ള ജാട്ട് വിഭാഗത്തിൽപ്പെട്ട നേതാവാണ് വിജേന്ദർ.
Most Read| സംസ്‌ഥാനത്ത് കടുത്ത ചൂട് തുടരുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്