ബ്രഹ്‌മപുരം തീപിടിത്തം; ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

അതേസമയം, ബ്രഹ്‌മപുരം തീപിടിത്തത്തിൽ വിദഗ്‌ധ ഉപദേശം തേടുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും ആവശ്യമായ വിദഗ്‌ധ ഉപദേശം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

By Trainee Reporter, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് വാർത്താക്കുറിപ്പ് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തീ അണയ്‌ക്കുന്നതിനായി ഇത്രയും ദിവസം പ്രവർത്തിച്ച കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വിഭാഗത്തെയും സേനാംഗങ്ങളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം നിയമസഭയിൽ ചർച്ചയായതിന്  പിന്നാലെയാണ്  വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഫയർഫോഴ്‌സിനോട് ചേർന്ന് പ്രവർത്തിച്ച ഹോം ഗാർഡ്, സിവിൽ ഡിഫൻസ് വളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, കൊച്ചിൻ പോർട്ട് ട്രസ്‌റ്റ്, ബിപിസിഎൽ, സിയാൽ, പെട്രോനെറ്റ് എൽഎൻജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്.

വിശ്രമരഹിതമായ ഈ സേവന പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, ബ്രഹ്‌മപുരം തീപിടിത്തത്തിൽ വിദഗ്‌ധ ഉപദേശം തേടുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും ആവശ്യമായ വിദഗ്‌ധ ഉപദേശം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Most Read: കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE