കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ. സൈബി ജോസിനെതിരായ അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. അന്വേഷണ പുരോഗതി റിപ്പോർട് മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് കോടതി നിർദ്ദേശം. എന്നാൽ, അന്തിമ റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന സൈബി ജോസിന്റെ ഹരജി തീർപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഹരജി തീർപ്പാക്കരുതെന്ന് സൈബി ജോസിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഹരജി മൂന്നാഴ്‌ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ സൈബി ജോസിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു.
രണ്ടു തവണയാണ് മൊഴി എടുത്തത്. എന്നാൽ, കേസ് തനിക്കെതിരായ ഗൂഢാലോചനയെന്ന് അവർത്തിച്ചാണ് സൈബി ജോസ് മറുപടി നൽകിയത്. അതേസമയം, തനിക്കെതിരായ ഗൂഢാലോചനയുടെ തുടർച്ചയാണ് ആരോപണങ്ങൾ എന്ന സൈബിയുടെ വാദം പോലീസും പരിശോധിക്കുന്നുണ്ട്. ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയില്ലെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട് വരുംവരെ തനിക്കെതിരെ നടപടി പാടില്ലെന്നുമാണ് സൈബി ജോസ് ആവശ്യപ്പെടുന്നത്.
Most Read: വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌ത കേസ്; അർജുൻ ആയങ്കിയ്‌ക്ക് ജാമ്യം