കൈക്കൂലി; മലപ്പുറത്ത് വില്ലേജ് അസിസ്‌റ്റന്റ് പിടിയില്‍

By News Bureau, Malabar News
Ajwa Travels

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്‌റ്റന്റ് പിടിയില്‍. കൂട്ടിലങ്ങാടി വില്ലേജ് ഓഫിസിലെ അസിസ്‌റ്റന്റ് കെ സുബ്രഹ്‌മണ്യനാണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിനുള്ള റിപ്പോര്‍ട് നല്‍കുന്നതിന് 4000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

പ്രവാസിയായ നിഥിന്‍ എന്നയാളോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് നിഥിന്‍ റിപ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഞായറാഴ്‌ച നേരിട്ട് ഫോണില്‍ വിളിക്കാന്‍ പറഞ്ഞ് സുബ്രഹ്‌മണ്യന്‍ അപേക്ഷകനെ തിരിച്ചയച്ചു. ഞായറാഴ്‌ച ഫോണില്‍ വിളിച്ചപ്പോഴാണ് വില്ലേജ് ഓഫിസര്‍ക്ക് 2000 രൂപയും മറ്റുള്ളവര്‍ക്കായി 2000 രൂപയും കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെ നിഥിന്‍ ഫോണ്‍ റെക്കോഡ് സഹിതം വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം ചൊവ്വാഴ്‌ച ഉച്ചയോടെ നിഥിന്‍ വില്ലേജ് ഓഫിസിലെത്തി പണം കൈമാറി. തുടർന്ന് വിജിലന്‍സ് സംഘം എത്തുകയും സുബ്രഹ്‌മണ്യനെ കസ്‌റ്റഡിയിൽ എടുക്കുകയും ആയിരുന്നു.

Most Read: രഹസ്യങ്ങളില്ല; താജ്‌മഹലിലെ ചിത്രങ്ങൾ പങ്കുവെച്ച് എഎസ്ഐ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE