ചെമ്പ് തുഴഞ്ഞെത്തി വധൂവരൻമാർ; മുഹൂർത്തം തെറ്റാതെ താലികെട്ട്

By Desk Reporter, Malabar News
bride-groom-kuttanad
Ajwa Travels

കലിതുള്ളിയെത്തിയ മഴയിൽ റോഡും വീടും നാടും തന്നെ വെള്ളത്തിൽ ആയപ്പോൾ ആ ദുരന്ത കാഴ്‌ചകൾക്ക് ഇടയിലും കൗതുകം പകരുന്ന ഒരു വിവാഹം നടന്നു കുട്ടനാട്ടിൽ. വഴിയെല്ലാം വെള്ളം കയറി വാഹനം വരാനോ നടക്കാനോ പറ്റാത്ത അവസ്‌ഥ.

നീന്തിയോ തോണിയിൽ കയറിയോ മാത്രം യാത്ര സാധ്യമായിരുന്ന ദിവസം. അതേ ദിവസം തന്നെയാണ് അമ്പലപ്പുഴ സ്വദേശിനി ഐശ്വര്യയും തകഴി സ്വദേശി ആകാശും തമ്മിലുള്ള വിവാഹവും. മുഹൂർത്തത്തിന് മുൻപ് ഈ വെള്ളക്കെട്ട് ഇല്ലാതാവില്ലെന്ന് ഉറപ്പാണ്. അതോടെ ഐശ്വര്യയും ആകാശും മറ്റൊന്നും ആലോചിച്ചില്ല. ഇരുവരും ഒരു ചെമ്പിൽ കയറി ഇരുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ ചെമ്പ് തുഴഞ്ഞ് ഇരുവരും സുരക്ഷിതരായി ക്ഷേത്രത്തിൽ എത്തി. നിശ്‌ചയിച്ച മുഹൂർത്തത്തിൽ തന്നെ താലികെട്ടും നടന്നു. തലവടി പഞ്ചായത്തിലെ പനയന്നൂര്‍ കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം.

നാഷണല്‍ ഹെല്‍ത്ത് മിഷനിലെ താല്‍ക്കാലിക ജീവനക്കാരാണ് ഇരുവരും. അപ്പര്‍ കുട്ടനാട് മേഖലയിലാണ് ഇവർ താമസം. വിവാഹം ഇങ്ങനെയാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് ഇരുവരും പറഞ്ഞു.

Most Read:  ‘യാചിക്കാനാവില്ല, ഒരു പേന വാങ്ങൂ’; സോഷ്യൽ മീഡിയയിൽ വൈറലായി വൃദ്ധ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE