കോഴിക്കോട്: പാസ്‍വേർഡ് ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കോർപറേഷൻ ജീവനക്കാരെ ബലിയാടാക്കുന്ന രീതി നിർത്തണമെന്ന് സംയുക്‌ത തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.
ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വൻ തട്ടിപ്പാണ് കോർപറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ്‌വേർഡ് ചോർത്തി ഉദ്യോഗസ്‌ഥർ പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് നമ്പർ നൽകുകയായിരുന്നു. ഇതോടെ സംഭവത്തിൽ നാല് പേർക്കെതിരെ കോർപറേഷൻ നടപടിക്ക് ഉത്തരവിട്ടിരുന്നു. കോർപറേഷനിലെ നാല് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്യാനാണ് നിർദ്ദേശം.
സൂപ്രണ്ട്, റവന്യൂ ഇൻസ്‌പെക്‌ടർ, ബേപ്പൂർ സോണൽ ഓഫിസ് സൂപ്രണ്ട്, റവന്യൂ ഓഫിസർ എന്നിവരെ സസ്‌പെൻഡ് ചെയ്യാനാണ് നിർദ്ദേശം. അതിനിടെ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ പോലീസ് കേസടുത്തിട്ടുണ്ട്. കോഴിക്കോട് ടൗൺ പോലീസാണ് സംഭവത്തിൽ കേസെടുത്തത്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. വ്യാജ രേഖ നിർമാണം, ഐടി വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
Most Read: അവയവമാറ്റം വൈകി, രോഗി മരിച്ചു; മെഡിക്കൽ കോളേജിനെതിരെ പരാതി