തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിന് എതിരെ സമരം ശക്‌തമാകുമ്പോഴും കൂടുതല്‍ പേരെ സ്‌ഥിരപ്പെടുത്താനുറച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ പേരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയേക്കും. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്‌ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്.
ആരോഗ്യവകുപ്പ്, വനംവകുപ്പ്, കെപ്‌കോ, മൽസ്യഫെഡ് അടക്കം നിരവധി സ്‌ഥാപനങ്ങളിലെ സ്‌ഥിരപ്പെടുത്തല്‍ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും. സര്‍ക്കാര്‍ കോളേജുകളില്‍ നൂറോളം അനധ്യാപക തസ്‌തികകള്‍ സൃഷ്‌ടിക്കും. ഇതിനു പുറമെ ഹയര്‍ സെക്കന്‍ഡറി വകുപ്പിലടക്കം കൂടുതല്‍ പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
Read Also: പുതിയ നേതൃത്വം വേണം; പീതാംബരൻ മാസ്‌റ്ററെ മാറ്റാൻ എൻസിപിയിൽ നീക്കം