കാലിക്കറ്റ്‌ സർവകലാശാല അധ്യാപക നിയമനം; ഹൈക്കോടതി വിശദീകരണം തേടി

By Staff Reporter, Malabar News
Calicut_University_Malabar News
Calicut University
Ajwa Travels

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ നിയമങ്ങൾക്ക് എതിരെ സിൻഡിക്കേറ്റ് അഗം നൽകിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഹരജിയിൽ വാദം കേട്ട ശേഷമാണ് കോടതി സർവകലാശാല അധികൃതരോട് വിശദീകരണം തേടിയത്.

ബാക്‌ലോഗുകൾ പരിഗണിക്കാതെയും അതോടൊപ്പം സംവരണ ചട്ടങ്ങൾ പാടെ കാറ്റിൽ പറത്തിയും, യുജിസി മാർഗനിർദേശങ്ങൾ നടപ്പാക്കാതെയുമാണ് സർവകലാശാല മുന്നോട്ട് പോകുന്നതെന്നുമാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണമായി സിൻഡിക്കേറ്റ് അംഗം റഷീദ് ഉന്നയിച്ചത്.

ഇത് സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടപ്പോൾ വൈസ് ചാൻസിലർ രേഖകൾക്ക് രഹസ്യ സ്വാഭാവമുള്ളതിനാൽ തരാൻ കഴിയില്ല എന്ന മറുപടി നൽകിയെന്നും സിൻഡിക്കേറ്റ് അംഗത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നിയമനങ്ങൾക്ക് എതിരെ ചാൻസലറായ ഗവർണറെ സമീപിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തുടർന്നാണ് മാർച്ച് നാലിനകം ഹരജിയിൽ വിശദീകരണം നൽകാൻ കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടത്. സർവകാലശാല അഭിഭാഷകക്ക് കോടതി ഇത് സംബന്ധിച്ച നിർദേശം നൽകി. മാർച്ച് നാലിന് ഹരജി പരിഗണിക്കുമ്പോൾ സർവകലാശാലയുടെ വിശദീകരണം കോടതി കേൾക്കും. അതിന് ശേഷമായിരിക്കും കോടതി വിശദമായ വാദം കേൾക്കുക.

Read Also: ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് മന്ത്രിസഭ; വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE