പാലക്കാട്: ജില്ലയിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നും ഇന്നലെയാണ് ഇയാളെ പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
അൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. കുളിമുറിയുടെ ജനാലയിൽ അനക്കം കേട്ട് ബഹളം വെച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടതെന്നും, ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഷാജഹാന്റെ തറയിൽ വീണ ഫോൺ കണ്ടെടുത്തതാണ് ആളെ തിരിച്ചറിയാൻ സഹായിച്ചതെന്നും വീട്ടമ്മ പരാതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്‌തു. പിന്നാലെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചാണ് ഒളിവിൽ പോയ ഷാജഹാനെ പിടികൂടിയത്.
Read also: ‘വീട്ടിൽ കയറി കൊത്തിക്കീറും’; സിപിഎം മാർച്ചിൽ കൊലവിളിയുമായി പ്രവർത്തകർ