പാലക്കാട്: കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടാൻ പ്രത്യേക അന്വേഷണം സംഘം. പ്രതി ഷാജഹാനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതി സംസ്‌ഥാനം വിട്ടതായി സംശയമുണ്ട്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഷാജഹാൻ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പോലീസ് കേസെടുത്തിരുന്നു. ഷാജഹാനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു.
ഒളിവിൽ പോയ ഷാജഹാനെ രണ്ടുദിവസം കഴിഞ്ഞിട്ടും പിടികൂടാൻ പോലീസിനായില്ല. ഷാജഹാന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് തുടർച്ചായി പരിശോധന നടത്തിയിരുന്നു.
Most Read: സംസ്‌ഥാനത്ത് ചെള്ള് പനി ബാധിതർ വർധിക്കുന്നു; ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്