ഡെൽഹി: കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. കോവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയിൽ ഉൾപ്പടുത്തിയാൽ പോരായെന്നും കോടതി വ്യക്‌തമാക്കി.
സ്വമേധയാ എടുത്ത കേസിലാണ് ജസ്‌റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. കോവിഡ് കാരണം മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് കേന്ദ്രസർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പദ്ധതി കടലാസിൽ മാത്രം ഒതുങ്ങരുതെന്നും, യാഥാർഥ്യമാകണമെന്നും കോടതി കൂട്ടിച്ചേർത്തു.
അതേസമയം, കോവിഡ് കാലത്ത് അനാഥരായ കുട്ടികളുടെ എണ്ണം കൃത്യമായി വ്യക്‌തമാക്കാത്ത പശ്‌ചിമ ബംഗാൾ സർക്കാരിനെ കോടതി വിമർശിച്ചു. 27 കുട്ടികൾ മാത്രമാണ് അനാഥരായതെന്ന പശ്‌ചിമ ബംഗാൾ സർക്കാരിന്റെ വാദം. ഇത് വിശ്വസിക്കാൻ പ്രയാസമാണെന്നും പുതിയ സർവ്വേ നടത്തണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകി.
Kerala News: കെപിസിസി അംഗം പാളയം പ്രദീപിന് വധഭീഷണി