കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സിൽ ഉൾപ്പെടുത്തണം; സുപ്രീം കോടതി

By News Desk, Malabar News
Supreme Court of India
Ajwa Travels

ഡെൽഹി: കോവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പിഎം കെയേഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. കോവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയിൽ ഉൾപ്പടുത്തിയാൽ പോരായെന്നും കോടതി വ്യക്‌തമാക്കി.

സ്വമേധയാ എടുത്ത കേസിലാണ് ജസ്‌റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. കോവിഡ് കാരണം മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് കേന്ദ്രസർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പദ്ധതി കടലാസിൽ മാത്രം ഒതുങ്ങരുതെന്നും, യാഥാർഥ്യമാകണമെന്നും കോടതി കൂട്ടിച്ചേർത്തു.

അതേസമയം, കോവിഡ് കാലത്ത് അനാഥരായ കുട്ടികളുടെ എണ്ണം കൃത്യമായി വ്യക്‌തമാക്കാത്ത പശ്‌ചിമ ബംഗാൾ സർക്കാരിനെ കോടതി വിമർശിച്ചു. 27 കുട്ടികൾ മാത്രമാണ് അനാഥരായതെന്ന പശ്‌ചിമ ബംഗാൾ സർക്കാരിന്റെ വാദം. ഇത് വിശ്വസിക്കാൻ പ്രയാസമാണെന്നും പുതിയ സർവ്വേ നടത്തണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകി.

Kerala News: കെപിസിസി അംഗം പാളയം പ്രദീപിന് വധഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE